Sunday 13 November 2016

മഴനൂലുകൾ പിരിച്ചൊരു
ഊഞ്ഞാലൊരുക്കണം
വെണ്ണിലാവു കുറുക്കിയൊരു
ഊഞ്ഞാൽപ്പടിയും.

സമീരനൊപ്പം,
ഊഞ്ഞാലേറി മാടിവിളിക്കുന്ന
വെൺമേഘങ്ങളെ പുണരണം,
ഇലത്തുമ്പിൽ തെളിയും
കുളിർക്കണങ്ങൾ കോർത്തെടുക്കണം,
തിരികെയിറങ്ങി
മുളങ്കാട്ടിൽ വേണുവൂതണം.

ഹിമമണിയും കുടമുല്ലപ്പൂകളെ
തോഴിമാരാക്കണം.
നക്ഷത്രങ്ങളെ പെറുക്കി കൂട്ടി
ചിരാതൊരുക്കണം.
നിശയുടെ തേരേറി
കുന്നിമണി സ്വപ്നങ്ങൾ കാണണം .

No comments:

Post a Comment