Monday 16 November 2015

വഴിയും കരുണാസാഗരമിരു മിഴികൾ
ലലാടെ സിന്ദൂരം ധരയായ് വിളങ്ങുന്നു
കപോലെ സൂര്യചന്ദ്രന്മാർ നിത്യവും, 
എള്ളിൻപൂവൊത്ത നാസികാഗ്രെയൊരു 
താരകം മൂക്കുത്തിയായ് പുഞ്ചിരിക്കുന്നു
മുല്ലമലരുപോൽ ദന്ത മുകുളങ്ങൾ, ഹാ! 
അലയാഴിപോൽ സമൃദ്ധമാ കൂന്തൽ.



വെണ്‍ശംഖൊത്ത കണ്ഡത്തിൽ തിളങ്ങൂ
ചേലൊത്ത പച്ചക്കൽമാലകൾ, അമൃത 
വർഷമായ് തുളുമ്പും പന്തണീമാർവ്വിടം,
അണിവയറിൽ താമരത്താരു പോൽ 
ചുറ്റുമൊഢ്യാണവും, വലതു കരമതിൽ
വരദവുമിടതു കരത്താലഭയവുമേകി,

വലംകാൽ ധരയിലമർത്തി ഇടം കാൽ 
മടക്കി ഉത്സംഗേ മക്കളെ ചേർത്തു പരി-
പാലിക്കുമംബികേയമ്മേ, ഉഷസ്സിലൊരു
കമലമായ് പ്രദോഷേയാമ്പലായ് തവ 
ചരണേ മമ കല്മഷങ്ങൾ സമർപ്പിപ്പൂ
അറിവായ്‌ ശാന്തിയായ് പ്രകാശമായ് 
നിറഞ്ഞീടുക മമ ഹൃത്തിലതി ശീഘ്രമേ.

No comments:

Post a Comment