Sunday 17 August 2014


അപ്രതീക്ഷിത വാക്കുകൾ
ഇഴചേർന്നു നൂൽക്കുന്ന 
ഹൃദയാഴങ്ങളുടെ കാഴ്ച്ച-
ക്കൂട്ടുകളിലേക്കൊരുകുടന്ന 
മലർപുഞ്ചിരിപോലെ, വാശിയുടെ 
കുട്ടിക്കുറുമ്പുകളൊരുക്കുന്ന 
അതിവസന്തങ്ങളുടെ 
വിസ്മയിപ്പിക്കുന്ന 
നിറവിൻ കുസൃതികളുണ്ട്.


കാർമേഘമെഴുതിയേകിയ 
വെള്ളിനൂലിനിളങ്കാറ്റുപോലെ-
യരികിൽ ചിരിച്ചൊരു കുറുമ്പിൻ
പൂമുഖം മെല്ലെ തലോടവേ,
മഞ്ചാടിമണികൾ പാവിയ 
തൊട്ടിൽപടികളുടെ താരാട്ടിനീണം
മറ്റൊരുകുറുമ്പിനാൽ മൂളിയോ.

അരികിലൊരു നിറനിലാവിന്നൊളി 
പോലെയാ മണിക്കിടാവിൻ 
കിളികൊഞ്ചലിൻ കുറുകലിൽ 
മുഴുകവേ, നക്ഷത്രക്കുഞ്ഞുങ്ങൾ-
ക്കുറങ്ങുവാനൊരാകാശം 
വാർന്നിരുളുന്നു ഹൃത്തിൽ

No comments:

Post a Comment